....................................................
ഇതുവരെ കാണാത്തൊരു നാട്ടിലെ
വിജനമാം പ്രദേശത്തെ ഭംഗിയേഴും
ഒരു മാപ്പിൾ മരത്തിൻ തണലിൽ
ഇരിക്കണമെനിക്കു, ഒരുദിനമെങ്കിലും
.
.
.
താമ്ര വർണപ്രഭചൊരിയും
മാപ്പിൽ ഇലകൾ തൻ സൗന്ദര്യം
കണ്കുളിർക്കെ കണ്ടിരിക്കണം,
മതിമറന്നേറെ നേരം, ശാന്തമായ്
.
.
.
എന്നിട്ടാ ആ സുന്ദരവൃക്ഷത്തിൻ
മനോജ്ഞമാം ചിത്രം ഒരു കവിത
യായെൻ മനസ്സിൽ കുറിയ്ക്കണം.
പിന്നെയതു ഈണത്തിൽ മൂളിടേണം
.
.
.
ശീതമാം കാറ്റിൻ തലോടലേറ്റ്
ഒരു പുസ്തകം വായിക്കണം.
ആ മരച്ചുവട്ടിലിരുന്നെനിക്ക്
ഒരു ചാറ്റൽ മഴ നനഞ്ഞിടേണം
.
.
.
പേരറിയാത്ത കിളികളുടെ
കളനാദം കേട്ടൊന്നു മയങ്ങണം
മഴവിൽ ആഴകുള്ള സ്വപ്നങ്ങൾ
വിരുന്നുകാരായ് എത്തിടേണം
.
.
.
മനസ്സിൽ വിരിയുന്ന ചിന്തകൾ,
ഒരു മയിൽപീലി തുണ്ടിൽ മഷി
പുരട്ടിയെനിക്കൊരു കടലാസ്സിൽ
അക്ഷരങ്ങളാക്കി മാറ്റിടേണം.
.
.
.
ആ മരത്തതണലിൽ പ്രിയമേറും
മധുരഗീതങ്ങൾ കേട്ടിരിക്കുമ്പോ
ഴെൻ മനം ഒരു പുഴയെന്നപോൽ
സ്വച്ഛ ശാന്തമായ് ഒഴുകിടേണം
.
.
.
സായംസന്ധ്യതൻ സുവർണ്ണ കാന്തി
ആവോളം ആസ്വദിച്ചിരുന്നെനിക്ക്,
ആ ദൃശ്യജാലങ്ങൾ തീർത്ത ചിത്ര
കാരനായൊരു സ്നേഹഗീതം പാടിടേണം
.
.
.
രാത്രിയിലെ മരംകോച്ചും തണുപ്പി
ൽ മൂടിപുതച്ചിരുന്നു തീകായുമ്പോൾ,
മധുരതരമൊരു രാക്കിളിപാട്ടെൻ കാതു
കളിൽ സംഗീതമായ് പൊഴിഞ്ഞിടേണം
.
.
.
മേൽക്കൂരകളില്ലാതെ, ആ രാത്രി,
എനിക്ക് വാനിൽ മിന്നും താരങ്ങളെ
നോക്കി എന്റെ സ്വപ്ന നാട്ടിലെ
മാപ്പിൽ മരച്ചുവട്ടിൽ അഴലുകളെ
ല്ലാം മറന്നൊന്നു കിടന്നുറങ്ങിടേണം!
This poem has not been translated into any other language yet.
I would like to translate this poem