കൂടണയാനായ് വാനിൽ വിഹഗഗണം
നീങ്ങിയകലുന്ന കാഴ്ചയും
വാനിന്റെ പുത്രിമാർ, മേഘങ്ങൾ
മഴവരുമെന്നൊരു കുറിമാനമയയ്ക്കെ,
ശോഭയായ് മങ്ങിയ വെളിച്ചവും
കണ്‍ കുളിർക്കും ഈ ദൃശ്യങ്ങളും,
മനസ്സിലൊരു കവിത കുറിയ്ക്കുമ്പോൾ,
ജാലകത്തിലൂടെ വീശുമീയിളം കുളിർകാറ്റിൻ
സൗരഭ്യം, മണ്ണിൻ ഗന്ധം തൻ സൗരഭ്യം
എൻ മനതാരിൽ കൊളുത്തീടുന്നു
ഒരായിരം ആനന്ദതിരയോളിയലകൾ
This poem has not been translated into any other language yet.
I would like to translate this poem