Kavitha-1 Poem by Drkgbalakrishnan Kandangath

Kavitha-1

അയ്യാണ്ടൻ
തിരുവാറാട്ട്
=================
ഡോ.കെ.ജി.ബാലകൃഷ്ണൻ
====================
എല്ലാറ്റിനും
ഒരു ലിമിറ്റ് വേണമെന്ന്
നാട്ടുവഴക്കം;
കൂടാതെ,
കക്കുന്നവന്
നിക്കാനറിയണമെന്നും.

പിന്നെ
നടുക്കുളത്തിൽ
ഇറങ്ങി
ഒന്നിന് പോയാലും
നാടറിയുമെന്നും.

നിനക്കും
ഇതൊക്കെ
ഓടും.
എങ്കിലും,
പലവട്ടമായാൽ
ഒരുവട്ടം
പെടുമെന്ന്
സത്യമായും
കിറുകൃത്യമായി
ഓലത്തിളക്കം.

നീ പോഴനല്ല;
ചേകവരോളം
മെയ് വഴക്കം;
വെട്ടിന് വെട്ട്;
അടവിനടവ്;
രണ്ടിനും തട;
തച്ചോളിപ്പയറ്റ്.

ഒപ്പം
കൊല്ലന്
കോഴയെറിഞ്ഞ്
കള്ളച്ചുരിക
പടയ്ക്കുവോൻ;
എകെ തോക്ക്
തലയിണച്ചോട്ടിൽ
പൊരുന്നയ്ക്ക് വയ്ക്കുവോൻ;
ശങ്കരാഭരണത്തിൽ
പൊങ്കാലയിട്ട്
ദേവിയെ
പ്രീതിപ്പെടുത്തുവോൻ;
തനിക്കുള്ളതെല്ലാം
തിരുനടയിൽ നേദിച്ച്
പട്ട് പുതപ്പിച്ച്
സാഷ്ടാംഗം
പ്രണമിക്കുവോൻ.

ചിരിക്കുടുക്കകൾ പൊട്ടിച്ച്
നീലാകാശത്തിൽ
പൂത്തിരി;
നിറനിലാവെട്ടതിൽ
ദേവഭൂമിക്ക്
പൊന്നാട.

2.
വരുന്നു
അയ്യാണ്ടൻ
തിരുവാറാട്ട്;
പാണ്ടിമേളമെവിടെ?
പ്രാമാണിയെവിടെ?
ചെണ്ട-കുഴൽ-തകിൽ
ഇലത്താളമെവിടെ?
-നിന്റെ കുറുംകുഴൽ(പണം)
എവിടെ?

പഞ്ചവാദ്യമെവിടെ?
അമിട്ടും ഗുണ്ടും
ആനയും കുടമാറ്റവും
കൂറുമാറ്റവും
എവിടെ?
മഹാദേവാ!
അമ്മേ!
നാരായണാ!
ഒക്കെ
എട്ടുനിലയിൽത്തന്നെ
പൊട്ടണേ!
രാമാ!
അരവിന്ദനയനാ!
===========================

Tuesday, March 18, 2014
Topic(s) of this poem: art
POET'S NOTES ABOUT THE POEM
a satire
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success