ഇരുളിടുക്കിൽ നിന്ന്
ബ്രഹ്മരാഗത്തിലെക്ക്
ഉൾമിഴിയാം!
============================
ഡോ കെ ജി ബാലകൃഷ്ണൻ
==============================
ആ ആഗസ്റ്റ് പതിനഞ്ച്,
ഇരുളിടുക്കിലേക്കാണ്
എന്നെ
ആനയിക്കുന്നതെന്ന്
അന്നറിഞ്ഞിരുന്നേയില്ല.
പുലരിപ്പിറവി
വെളിച്ച്ത്തിലെക്കെന്ന്
ആശ്വസിച്ചു;
അല്ല,
ആഹ്ലാദിച്ചു(അത്യധികം) -
അത്
നിത്യസത്യമെന്ന് നിനച്ച്,
അരക്കിട്ടുറപ്പിച്ച്
തുള്ളിച്ചാടി;
നാടാകെ
മൂവർണക്കൊടി പാറി,
സ്വാതന്ത്ര്യഗാഥ പാടി,
.തിമർത്തു.
(തിമർക്കുന്നു;
ഈ നിമിഷത്തിൻറെ
നുറുങ്ങു ചിരിയിലും)
2.
പക്ഷെ,
കണ്തുറന്നപ്പോൾ
അറിയുമറിവ്
ഉള്ത്തുടിപ്പിലെക്ക്
ഇളവെയിൽത്തുള്ളി ഇറ്റിച്ച്
നേരുണർത്തുന്നു
എന്നിൽ.
നീയാം മൗനത്തിലെ ചതി,
വാചാലത്തിലെ
അപശ്രുതി,
(ഉള്ളിരിപ്പെന്ന്
പഴയ നാടൻ പറച്ചിൽ)
എനിക്ക്
ഇന്ന്
കരൾ വെളിയുന്നു.
3.
നീറ്റുഭസ്മം
ഇടക്കിടെ,
(ആ ലാടനെപ്പോലെ)
നിന്റെ വൈദ്യം-
(നിന്റെ പ്രബോധനം,
പ്രസ്താവന,
ഒരു നുണത്തുണ്ടം.)
ഈ കൊടും വ്യാധിക്ക്.
4.
എനിക്ക്
മതിയായി
മടുത്തു;
(മനവും മനമില്ലായ്മയും
മാനമില്ലായ്മയും)
5.
സുഹൃത്തേ,
നീ
നിന്റെ കങ്കെട്ട്
തുടരുന്നു;
പിന്നെ,
പുതിയ പുതിയ
കടുംകെട്ടിട്ട്,
അഴിയാക്കുരുക്ക് തീർത്ത്
നിയമക്കയറ്കൊണ്ട്
എന്റെ
കാഴ്ച്ചയെ
കേൾവിയെ
ഉള്ളുണർവിനെ
കഴുവേറ്റുന്നു.
6.
നീ
എന്നെ
ഈ തുരങ്കത്തിലൂടെ
ആഴക്കയത്തിലേക്ക്
കുത്തൊഴുക്കുന്നു.
പക്ഷെ, സുഹൃത്തേ,
മർദം
കൂലം കുത്തുന്ന
അളവിൽ
ഈ ഉരുക്ക്ഭിത്തി
പിളരുമെന്നും
പ്രളയത്തിൽ
നീയും
അമരുമെന്നും
അറിഞ്ഞാലും!
7.
സമയമായി,
നമുക്ക്,
ഇനി,
പുതുവെളിച്ചത്തിലെക്ക്
കണ്തുറക്കാം-
ഈ പുലരിപ്പാട്ടിന്
ബ്രഹ്മ രാഗ മരുളാം!
This poem has not been translated into any other language yet.
I would like to translate this poem
August 15th near by. An Oath.