ചന്ദനമുട്ടികളില്ലാതെ,
ഇന്നലെകളിലെന്നോ
ആത്മാവിൻ തെക്കേ
തൊടിയിൽ,
ഒരു സ്വപ്നത്തിനു
ചിതയൊരുക്കി.
.
.
കത്തിയെരിയുന്നൊരാ
സ്വപ്നത്തെ
നോക്കിനിന്നപ്പോൾ
തോന്നിയതെന്തെന്നറിവീല്ലാ.
ചലനങ്ങളറ്റ്, മനസ്സ് മരവിച്ചു
പോയിരുന്നു അത്രമേൽ.
.
.
വെന്തെരിഞ്ഞു
ചാമ്പലായ്,
ആ സ്വപ്നം ആത്മാവിൻ ഗർത്ത
ങ്ങളിലെവിടെയോ നിപതിച്ചൂ,
നിശ്ശബ്ദമായ്.
.
.
കാലത്തിൻ മറവികളിൽ
മൂടപ്പെട്ട്
ഒരു കുനേ ചാരമായ്,
കിടന്നൂ
ആത്മഗർത്തത്തിൻ
അന്ധകാരത്തിൽ.
.
.
ആ ചാരക്കൂനയിൽ
നിന്നൊരു
ഫീനെക്സ് പക്ഷി
ക്കണക്കെയിന്നിതാ
അതുയർന്നെഴുന്നേൽക്കുന്നൂ.
.
.
വർണ്ണ ചിറകുകൾ
വിരിച്ചു പറക്കുന്നു,
കണ്മുന്നിലായ്.
.
.
കണ്ണുകൾക്കെന്നിട്ടും
വിശ്വാസം വന്നതേയില്ല
തെല്ലും.
അപ്പോൾ ആത്മാവ് ഉച്ചത്തിൽ
വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു,
.
.
'അല്ലയിതു മിഥ്യയല്ല, കേവല സത്യം
മാത്രമെന്നറിവൂ.
സ്വപ്നങ്ങൾ ഉയർന്നെഴുന്നേല്ക്കും,
തീരെ പ്രതീക്ഷിക്കാതി
രിയ്ക്കെയെന്നെങ്കിലും,
ഒരു ഫീനെക്സ് പക്ഷിയെപോൽ! '
#Dreams never die, they resurrect from ashes like a phoenix bird
This poem has not been translated into any other language yet.
I would like to translate this poem