ഇടകൊച്ചിയുടെ കവികൾ രണ്ടും,
ഇടനെഞ്ചിൽ കേറിയ കവികൾ,
ജീവിതം അവർക്കേകി,
നിറം മങ്ങിയ കാഴ്ചകൾ,
അവർ നമുക്കേകി നിറമുള്ള കാഴ്ചകൾ,
താമരകളായി തിളങ്ങിയ കവിശ്രേഷ്ഠരേ,
മഹനീയമായീ വിളങ്ങട്ടെ പാരിൽ എന്നെന്നും.
സ്വപ്നലോകത്തു കഴിയുന്നവർ,
ജ്ഞാനി കൾ, തത്വചിന്തകർ എല്ലാം തന്നെ,
സ്വപ്നലോകത്തിലേക്ക് നമ്മെ-
കൊണ്ടുപോയിടുന്നെല്ലോ,
തെമ്മാടി കൂട്ടർ നമ്മെ നയിച്ച്,
പടുകുഴിയി എത്തിക്കുന്നുവോ? ,
കാലം നമുക്ക് നൽകുന്ന-,
എരിതീയിക്കെ നമ്മൾ എന്ത് ചെയ്യാനാണ്?
കേവലം കാഴ്ചക്കാരനായി,
കയ്പ്പേരും ജീവിതം കാണുകയോ?
ദുഃഖകരം തന്നെ ജീവിതം എങ്കിലും,
അനീതിയുടെ ദുഃഖം, ദുഷ്ട്ടവാക്കിലെ രൂക്ഷത,
മറക്കുക, ഹാ, അതീവ ദുഃഖകരം
പാഷാണം പാലിൽ കലക്കി നൽകിയാൽ,
അമൃത് പോലെ കുടിച്ചിടും നാളുകൾ -
നമ്മളിൽ വന്നു പോയീടും.
This poem has not been translated into any other language yet.
I would like to translate this poem