'ഞാൻ നിനക്കൊരു നീലാകാശം തന്നപ്പോൾ
നീ എനിക്ക് കാണിച്ചു തന്നതൊരു കടലാണ്
അതിന്റെ പ്രശാന്തതയിൽ നീ നിന്റെ തിരമാലകളെ ഒളിപ്പിച്ചു
നീലിമയിൽ അടിയൊഴുക്കുകളെയും
...
'ജയിച്ചു വരാൻ ആശംസിച്ചു കൊണ്ട്
നീയെന്റെ നെറ്റിയിൽ ചാർത്തിയ കുങ്കുമ കുറിക്ക്
എന്റെ സുഹൃത്തിന്റെ ചോരയുടെ ഗന്ധമായിരുന്നു
മറ്റനേകം പേരുടെ സീമന്ത രേഖയിൽ നിന്നും
...
“നീ തന്ന നോവും ഏകാന്തതയും
ചുറ്റും ഇരുൾ നിറച്ചപ്പോൾ
ഇരുളിൽ തെളിഞ്ഞ ഒരു വഴി
അതിലൂടെ …..
...
സമാന്തരങ്ങൾ
'ഞാൻ നിനക്കൊരു നീലാകാശം തന്നപ്പോൾ
നീ എനിക്ക് കാണിച്ചു തന്നതൊരു കടലാണ്
അതിന്റെ പ്രശാന്തതയിൽ നീ നിന്റെ തിരമാലകളെ ഒളിപ്പിച്ചു
നീലിമയിൽ അടിയൊഴുക്കുകളെയും
പക്ഷെ എന്റെ ആകാശത്തിലെ നക്ഷത്രങ്ങളോടൊപ്പം നീയും പുഞ്ചിരിച്ചു
ഞാൻ നിനക്കായി കാർമേഘങ്ങൾ ഒഴിവാക്കി നിന്നു
നിന്റെ പരപ്പിൽ ഞാൻ എന്നെത്തന്നെ കാണുകയായിരുന്നു
എന്നിട്ടുമെന്തേ?
ചക്രവാളങ്ങൽക്കിപ്പുറം നില്ക്കുന്നവന് പരസ്പരം ചേർന്ന് നില്ക്കുന്നു എന്ന തോന്നലുളവാക്കി
നാം സമാന്തരങ്ങളായി നില കൊണ്ടു?
ഭൂമിയുടെ മറുകരയോളം”