Football Poem by Suresh Kumar EK

Football

Rating: 5.0

വൃത്തങ്ങളും ഗോളങ്ങളും
കളം നിറഞ്ഞുകളി തുടരുന്നു
പന്തുരുളുന്നു, ഉയർന്നു താഴുന്നു
കാറ്റ് അധികമാണെന്ന്തോന്നുന്നു
ഒന്ന് തട്ടുമ്പോഴേക്കും ഉയർന്നുതെറിക്കുന്നു
അശാന്തതീരങ്ങളിലൂടെ വേഗമാർജിക്കുന്നു

ദൈവം ഒരൂക്കൻചവിട്ട്തരുന്നു
നേരെശാന്തിയുടെവലകളിൽ
ദൈവത്തിന്റെകൈകളിലൂടെ
വന്നുവീഴുന്നു
കളിക്കാരെയൊന്നും തിരിച്ചറിയാനാവുന്നില്ല
കളം നിറയെപായുകയാണവർ
തട്ടിമുട്ടിവീഴുകയാണ്, കുതിക്കുകയാണ്
ഒരേയൊരു റഫറി മാത്രം
അയാളാണെങ്കിൽഒരിക്കലും
വിസിൽ വിളിക്കുന്നേയില്ല
തെറ്റായ കളികൾകണ്ടില്ലെന്നു
നടിക്കുന്ന അദ്ദേഹത്തിന്റെചിരി
ഗാലറികൾക്കപ്പുറം മുഴങ്ങുന്നു
ഒട്ടും പ്രതീക്ഷിക്കാത്തസമയങ്ങളിൽ
ചുവപ്പു കാർഡുമായദ്ദേഹംകാത്തിരിക്കുന്നു

Friday, December 11, 2020
Topic(s) of this poem: life and death
COMMENTS OF THE POEM
Sk Nambiar 12 December 2020

unexpected whistle or red card allegory well done

0 0 Reply
prasanna 11 December 2020

The football ground is life itself and the poet did bicycle kick good poetic art

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success