നിർബാധം താഴേക്ക് പതിക്കുന്ന
ഓലകളുടെയും തേങ്ങകളുടെയും
കൂട്ടത്തിലേക്കു കൂട്
എടുത്തെറിയപ്പെട്ടത് കണ്ടപ്പോൾ
കണ്ണുകളിൽ ചൂട് കയറി,
വെള്ളം നിറഞ്ഞൊഴുകി...
ഉയരത്തിലേക്ക് തല നീട്ടിയ,
കാറ്റിനെയും കൂട്ടിനെയും
താലോലിച്ച,
തണലിന്റെ തൂണ്
വെറുമൊരു വരയായി
പതിയെ നിലം പതിച്ചു...
കൂടൊരുക്കിയ കമ്പുകൾ
നെരിഞ്ഞമർന്നു.
നിലവിളിക്കാൻ തൊണ്ടയിടറി...
ചിറകുകൾക്ക് ഭാരമേറി...
നിറഞ്ഞ കണ്ണുകളിൽ
ഒറ്റവരക്ക് പകരം ഇലക്‌ട്രിക്
വരകൾ തെളിഞ്ഞു...
[22 September 2016]
This poem has not been translated into any other language yet.
I would like to translate this poem
Meaning full poem.. i got what you mean..
Thank you so much akhil