പാതിമാത്രമറിയുവോരെത്തി നാം,
പാതിവെട്ടമുള്ളോരീ ധരിത്രിയിൽ.
പാതിയിൽത്തന്നെയുള്ള പതിരിന്റെ
...
"ധർമ്മത്തിൻ രഥവുമാ-
യെത്തി ഞാൻ, സ്വർഗ്ഗം നിൽപ്പൂ
ധർമ്മസൂര്യനാമങ്ങേ-
ക്കാണുവാൻ ക്ഷമാപൂർവം."
...
അവൻ ഒരു കൊച്ചുബാലനായിരുന്നു.
അകക്കണ്ണുകൾക്ക് കാഴ്ചയും
ഉൾക്കാതുകൾക്ക് കേൾവിയുമുള്ളവൻ.
...
മഴ കലമ്പിടാതുള്ള നിശീഥിനി,
മൊഴിയിലകളുതിരാത്ത ശാഖികൾ,
നിഭൃതവായുവാം മഞ്ജുമലർവനി,
നിറനിലാനോട്ടമെത്താ നികുഞ്ജകം,
...
സത്യവും മിഥ്യയും(Malayalam)
പാതിമാത്രമറിയുവോരെത്തി നാം,
പാതിവെട്ടമുള്ളോരീ ധരിത്രിയിൽ.
പാതിയിൽത്തന്നെയുള്ള പതിരിന്റെ
തോതറിയുവാനും വിലക്കുള്ളവർ.
പാതി കാണ്മൂ സകലവും, ആത്മാവിൻ
പാതിയെങ്ങെന്നു വിസ്മയം കൂറുന്നു.
പാതികേൾക്കുന്നു വാക്കുകൾ, ചിന്തയിൽ
പാതി നിത്യമൊളിച്ചിരുന്നീടുന്നു.
പാതിയല്ലയോ പഞ്ചേന്ദ്രിയങ്ങളു-
മോതിടുന്നു, പകുതിയജ്ഞാതമാം.
പാതിമാത്രമറിയുന്നു രാഗവും,
പാതി ഹൃത്തിലൊളിച്ചിരുന്നീടുന്നു.
പാതി നമ്മളറിയാത്തതിൽ വിധി
നീതി തൻ സന്തുലനമൊരുക്കുന്നു.
പാതിയപ്പുറമുണ്ടെന്നു കാണ്മൊരു
ഭാവനയിൽ കവിത വിരിയുന്നു.
പാതി കണ്ടതു മിഥ്യയാം, ഭാവനാ-
പ്പാതി മാത്രമനിഷേധ്യസത്യവും.